2015, ജൂൺ 19, വെള്ളിയാഴ്‌ച

വായനാവാരം ജില്ലാതല ഉദ്ഘാടനം

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി എൻ പണിക്കർ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വായനവാരാചരണത്തിന്റെ  ജില്ലാതല 

ഉദ്ഘാടനം കാസര്‍ഗോഡ് ഗവ ഹയര്‍ സെക്കന്‍ഡറി 

സ്കൂളില്‍ ശ്രീ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിർവഹിച്ചു .


സ്വാഗതം : ശ്രീ കെ ടി ശേഖർ ( ജില്ലാ ഇൻഫോർമേഷൻ ഓഫിസർ )


അധ്യക്ഷൻ : ശ്രീ ടി ഇ അബ്ദുള്ള (മുനിസിപ്പൽ ചെയർമാൻ കാസറഗോഡ് )
ഉദ്ഘാടനം : ശ്രീ എൻ  എ നെല്ലിക്കുന്ന്  ( എം എൽ എ കാസറഗോഡ് )
വായനാദിന പ്രതിജ്ഞ : ശ്രീ പി എസ് മുഹമ്മദ്‌ സഗീര് (ജില്ലാ കളക്ടർ )

മുഖ്യ പ്രഭാഷണം : ശ്രീ ഇ പി രാജഗോപാലൻ 
അനുസ്മരണ പ്രഭാഷണം : പ്രൊഫ . കെ പി ജയരാജൻ 
ഗുരുവന്ദനം : അധ്യാപക അവാർഡു ജേതാവ് ശ്രീ എം സീതാറാം മാസ്റ്റരെ ഡി ഡി ഇ ശ്രീ സി രാഘവൻ ആദരിക്കുന്നു 
കാസറഗോഡ് വിദ്യാഭ്യാസ ഉപ ഡയരക്ടർ ; ശ്രീ സി രാഘവൻ 
ശ്രീ എം സീതാരാമ 
പ്രൊഫ.എം ശ്രീനാഥ് 
ഡോ . പി വി കൃഷ്ണകുമാർ ( ഡയറ്റ് പ്രിൻസിപ്പൽ )
ശ്രീ പി എൻ  ബാബു ( സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ )
ശ്രീ പി കെ കുമാരൻ നായർ 

ശ്രീ എ എസ് മുഹമ്മദ്‌ കുഞ്ഞി ( പി ടി എ പ്രസിഡന്റ്‌ )
ശ്രീമതി കെ പി പ്രിയ ( മദർ  പി ടി എ പ്രസിഡന്റ്‌ )
പ്രിൻസിപ്പൽ : ശ്രീമതി എം ചന്ദ്രകല 
ഹെട്മിസ്ട്രസ്സ് : ശ്രീമതി അനിതാ ഭായ് എം ബി 

വായനയിലെ വരയില്‍ പുനര്‍ജനിച്ചത് ബേക്കല്‍ കോട്ട

വായനാനുഭവങ്ങള്‍ക്ക് നിറംപകരാന്‍ ശ്രീ പി എസ് പുണിഞ്ചിത്തായ )
പി എസ് പുണിഞ്ചിത്തായ വര്‍ണ്ണങ്ങള്‍ വാരിതൂകുമ്പോള്‍ ക്യാന്‍വാസില്‍ കടല്‍ പുനര്‍ജനിക്കുന്നു. വെളുത്ത പ്രതലത്തില്‍ പടര്‍ന്ന നിറങ്ങളില്‍ സ്‌പോഞ്ച് കൊണ്ടൊരു മൃദുസ്പര്‍ശം. നീലത്തിരമാലകള്‍ ഉമ്മവെക്കുന്ന കോട്ടകൊത്തളം തെളിയുന്നു. കല്ലിലൊളിച്ച ശില്പത്തെ കണ്ടെത്തുന്ന ശില്പിയുടെ കരവിരുതുപോലെ. ക്യാന്‍വാസില്‍ ചിത്രവിസ്മയം. ആകാശം, വര്‍ണരാജികള്‍, പ്രകാശഗോപുരം, കുടില്‍. നിമിഷനേരത്തില്‍ പുനര്‍ജനിച്ചത് ബേക്കല്‍കോട്ട. കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അങ്കണമായിരുന്നു വേദി. വായനാവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് വര്‍ണ്ണചിത്രം ഒരുക്കിയത്. ജനപ്രതിനിധികളും ജില്ലാകളക്ടറും അധ്യാപകരും വിദ്യാര്‍ത്ഥികളും പൊതുപ്രവര്‍ത്തകരും ഈ അപൂര്‍വ്വ മുഹൂര്‍ത്തത്തിന് സാക്ഷികളായി. സ്‌ക്കൂള്‍ വരാന്തയില്‍ കൂറ്റന്‍ കാന്‍വാസില്‍ വര്‍ണ്ണം വിതറി കലാകാരന്മാരുടേയും വിദ്യാര്‍ഥികളുടേയും വായനയിലെ വര പി എസ് പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്തു.






സമ്മാന വിതരണം 




ചിത്രരചനയിൽ കുട്ടികളുടെ കയ്യൊപ്പും 







സ്കൂളിൽ ഒരുക്കിയ പുസ്തക പ്രദർശനം  

2015, ജൂൺ 17, ബുധനാഴ്‌ച

ജൂണ്‍ 19 വായനാദിനം.

 ശ്രീ പി എൻ പണിക്കർ 

മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പി.എൻ.പണിക്കരുടെചരമദിനമായ ജൂൺ 19 ആണ് വായന ദിനമായി ആചരിക്കപ്പെടുന്നത്.ആലപ്പുഴ ജില്ലയിൽ ജനനം:1909 മാർച്ച് 1 മരണം: 1995 ജൂൺ 19 . അച്ഛൻ ഗോവിന്ദപ്പിള്ള , അമ്മ ജാനകിയമ്മ. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണു് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചതു്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക ചിന്തിച്ച് വിവെകം നെടുക" എന്ന് കുട്ടികളോടു് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവർത്തിച്ചുനിരക്ഷരതാനിർമാർജനത്തിനായി 1977 ല് കേരള അനൌപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോട് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ് . 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക ' എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.അദ്ദേഹത്തിൻറെ ഓർമയ്ക്ക് 2004 ജൂൺ 19നു അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കി.



വായന മനുഷ്യനെ പൂര്‍ണനാക്കുന്നു.

books-epathram

” വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും..
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”
കുഞ്ഞുണ്ണിമാഷിന്റെ ഈ വരികള്‍ ഈ വായനാ ദിനത്തില്‍ ഒരോര്‍മ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്, കുമാരനാശാന്‍, വള്ളത്തോള്‍, അയ്യപ്പപണിക്കര്‍, ബഷീര്‍, ഉറൂബ്, ഒ.വി.വിജയന്‍, വികെഎന്‍, മാധവികുട്ടി … അങ്ങനെ മലയാളത്തിനു എഴുത്തിലൂടെ സുകൃതം പകര്‍ന്നവര്‍ നിരവധി പേര്‍. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുനതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു  നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുകമ്പോള്‍  വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന വായന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാലത്തെ അതിജീവിച്ച് നിലകൊളളുന്നതാണ് യഥാര്‍ത്ഥ സാഹിത്യം. ഈ അര്‍ത്ഥത്തില്‍ വായന മരിക്കുന്നു എന്ന ആകുലതക്ക് സ്ഥാനമില്ല, എന്നാല്‍ ഭാഷ മരിക്കുന്നു എന്ന ആകുലത നമ്മെ വല്ലാതെ അലട്ടുന്നു. മാതൃഭാഷയെ സ്നേഹിക്കാന്‍ മടിക്കുന്ന ഒരു സമൂഹം നമുക്കൊപ്പം വളര്‍ന്നു വരുന്നുണ്ട്. ഈ സത്യത്തെ നാം കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല. മലയാളത്തെ സ്നേഹിക്കാനും ഭാഷയെ പറ്റി പഠിക്കുവാനും നമ്മുടെ പുതു തലമുറയെ സന്നദ്ധരാക്കണം. ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാന്‍ ഉണ്ടെകിലും ആത്യന്തികമായി പുസ്തക വായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്.  ന്യൂസ് പേപ്പറുകള്‍ മുതല്‍ ബ്ലോഗ്‌ വരെ വായനയെ പ്രോല്സാഹിപ്പിക്കാന്‍ സഹായിക്കുന്നു. സാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ മെയിലുകളും ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നു. ഇത്  സാങ്കേതികവിദ്യയുടെ വളര്‍ച്ചയായി മാത്രമേ കാണേണ്ടതുളളു. താളിയോലകളില്‍ തുടങ്ങി  പേപ്പറില്‍നിന്നു മോണിറ്ററിലേക്കു വഴിമാറി. വരും കാല സാങ്കേതിക വിദ്യ  വായന ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്നു ഇപ്പോള്‍ പറയാനാവില്ലെങ്കിലും വായന മോണിട്ടറില്‍ നിന്നും മറ്റൊരു പ്രതലത്തിലേക്ക് മാറുമെന്ന വ്യത്യാസം മാത്രം. ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാ ദിനം അവസരമൊരുക്കട്ടെ. കേരള ഗ്രന്ധ ശാല സംഘത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രവും കെ.എ.എന്‍.എഫ്.ഇ.ഡി. സ്താപകനുമായ ശ്രി. പി.എന്‍.പണിക്കരുടെ ഓര്‍മയിലാണ്  കേരളം വായനാ ദിനമായി ആചരിക്കുന്നത്. വായനാ ശീലം വളര്‍ത്തുന്നടോപ്പം തന്നെ പുതിയ എഴുത്തുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാന്‍ ഈ ദിവസം സഹായിക്കട്ടെ.

DIGITAL TEXT BOOKS

DIGITAL TEXT BOOK FOR STD 1 TO X

ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലേക്കുള്ള ഡിജിറ്റല്‍ ടെക്സ്റ്റ് ബുക്കിന് 

2015, ജൂൺ 4, വ്യാഴാഴ്‌ച

World Environment Day - 5 June

കാസറഗോഡ് മുനിസിപ്പാലിറ്റി  നിർമ്മിച്ച്‌ തന്ന 

അസ്സംബ്ലി പവിലിയൻ  ഉദ്ഘാടനവും പരിസ്ഥിതി

 ദിനാഘോഷവും 

2015 ജൂണ്‍ 5 രാവിലെ 9.30 നു 

ബഹു കാസറഗോഡ് മുനിസിപ്പൽ ചെയർമാൻ     
  

ശ്രീ .ടി. ഇ .അബ്ദുള്ള നിർവ്വഹിക്കുന്നു .




Share your dreams this World Environment Day!
World Environment Day (WED) this year takes centre stage on 5 June at the Expo Milano 2015, as one of the United Nation’s international celebrations. There is evidence that the rate of consumption of the planet’s resources is now unsustainable and possibly at a tipping point where Earth’s natural regenerative capacity could be lost forever. Today, the human race consumes resources the equivalent of 1.5 planets. This means that in now takes the Earth one year and six months to regenerate what we consume in a year. By 2030 we will need two planets to sustain our ways of living if the current consumption and production patterns remain the same, and with a rising population.
This year’s theme for WED – Seven Billion Dreams. One Planet. Consume with Care – therefore expresses the challenge of creating opportunities for inclusive and sustainable economic development, while attempting to stabilise the rate of resource use and reduce environmental impacts. What is the one thing you pledge to do in order to restore our planet’s natural regenerative ability? Bike to work, change your light, fix leaky pipes or recycle old devices? If seven billion people were to each make one positive change towards a sustainable lifestyle, what would our world be like?
This year, World Environment Day challenges everyone to re-imagine their dreams for a good life de-linked from excessive consumption. Celebrate World Environment Day on 5 June by sharing your vision for a life of wellbeing on a sustainable planet. Make a pledgeRegister your activity – all at WED website.
About WED
World Environment Day is the United Nations’ campaign for encouraging worldwide awareness and action for the environment. Over the years it has grown to be a global platform for public outreach that is widely celebrated by stakeholders in over 100 countries. It also serves as the people’s day for doing something positive for the environment, inspiring individual actions into a collective power that generates an exponential positive impact on the planet.




2015, ജൂൺ 3, ബുധനാഴ്‌ച

HEALTHY SOILS FOR A HEALTHY LIFE............


"മണ്ണ് കുടുംബ കൃഷിയുടെ അടിത്തറ' എന്നതാണ് ഈ വര്‍ഷത്തെ ലോകമണ്ണ് ദിനാചരണത്തിന്റെ മുഖ്യപ്രമേയം  



ആഗോളതലത്തില്‍ മണ്ണിന്റെ പ്രാധാന്യം, ഉപയോഗം എന്നിവയെക്കുറിച്ചും മണ്ണ് പരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നു. 2014 അന്താരാഷ്ട്ര കുടംബ കൃഷി വര്‍ഷമായി ആചരിച്ചതിന്റെ തുടര്‍ച്ചയാണിത്. ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ആഹ്വാനപ്രകാരം 2002 മുതല്‍ എല്ലാവര്‍ഷവും ഡിസംബര്‍ അഞ്ച് മണ്ണുദിനമായി ആചരിച്ച് വരുന്നുണ്ട്. ഇതിന് 2013 മുതല്‍ യുഎന്‍ഒയുടെ അംഗീകാരം ലഭിക്കുകയുംചെയ്തിരുന്നു.  "മണ്ണ് കുടുംബ കൃഷിയുടെ അടിത്തറ' എന്നതാണ് ഈ വര്‍ഷത്തെ ലോകമണ്ണ് ദിനാചരണത്തിന്റെ മുഖ്യപ്രമേയം.   മണ്ണ് ജീവന്റെ അടിസ്ഥാന ഘടകം  ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് മണ്ണെന്ന് എല്ലാവരും തിരിച്ചറിയണം. കൃഷിയുടെ അടിസ്ഥാനഘടകവും സസ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ആവാസകേന്ദ്രവുമാണ് മണ്ണ്. മണ്ണ് നന്നായാലേ മികച്ച വിളവ് ലഭിക്കൂ. അതുവഴി മാത്രമേ ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ കഴിയൂ. ആഹാരത്തിന് പുറമേ ജലം, ഊര്‍ജം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവയെല്ലാം പ്രദാനംചെയ്യുന്നതും ഭൂമിയില്‍ ജൈവവൈവിധ്യം നിലനിര്‍ത്തുന്നതും മണ്ണാണ്. മണ്ണ് സംരക്ഷിക്കാം- ജീവന്‍ നിലനിര്‍ത്താംഒരു സെന്റീമീറ്റര്‍ കനത്തില്‍ പുതുമണ്ണുണ്ടാകാന്‍ ആയിരം വര്‍ഷത്തോളം വേണ്ടിവരുമത്രേ. നൂറ്റാണ്ടുകളിലൂടെ കാറ്റും മഴയും മഞ്ഞും വെയിലുമേറ്റ് ദ്രവിക്കുന്ന പാറക്കെട്ടുകളിലെ സസ്യജാല വളര്‍ച്ചയോടെ, ജൈവാംശംചേര്‍ന്നാണ് മണ്ണ് രൂപപ്പെടുന്നത്. ഈ പ്രവര്‍ത്തനത്തെ പെഡോജെനസിസ് എന്നാണ് വിളിക്കുന്നത്. തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രകൃതി പ്രതിഭാസമാണിത്. മിക്ക സ്ഥലങ്ങളിലും മണ്ണ് രൂപംകൊള്ളുന്നത് പാളികളായിട്ടാണ്. ഇങ്ങനെ പാളികളായി രൂപപ്പെടുന്നതിനെ ഹൊറിസോണ്‍ എന്നുപറയുന്നു. ജീവമണ്ഡലത്തിന്റെ അടിസ്ഥാനമായ മണ്ണിന്റെ പോഷകസമ്പുഷ്ടമായ മേല്‍ഭാഗം ഒലിച്ചുപോകുന്നതിനെയാണ് മണ്ണൊലിപ്പ് എന്ന് പറയുന്നത്. നമ്മുടെ പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്. മനുഷ്യന്റെ പ്രകൃതിക്ക് നേരെയുള്ള കടന്നുകയറ്റമാണ് മണ്ണൊലിപ്പിന് പ്രധാനമായും കാരണമാകുന്നത്. കാട്ടുമരങ്ങള്‍ വെട്ടിനിരത്തിയും കുന്നുകള്‍ ഇടിച്ചുനിരത്തിയും വന്‍ സൗധങ്ങളും ഫ്ളാറ്റുകളും മറ്റും പണിതുയര്‍ത്തുമ്പോള്‍ അത് പ്രകൃതിയോടും വരും തലമുറയോടും ചെയ്യുന്ന കടുത്ത ദ്രോഹമായി മാറുന്നു. ഇന്ത്യയില്‍ ഏകദേശം 600കോടി ടണ്‍ മേല്‍മണ്ണ് പ്രതിദിനം ഒലിച്ചും പൊടിക്കാറ്റില്‍ പറന്നും നഷ്ടമാവുന്നുണ്ടത്രേ. വില്‍പനച്ചരക്കെന്ന നിലയില്‍ മണ്ണ് മാറ്റപ്പെടുന്നതിന്റെ കണക്കെടുത്താല്‍ അതിഭീമമായിരിക്കും. മണ്ണൊലിപ്പ് മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടപ്പെടുത്തുന്നതിനോടൊപ്പം കാര്‍ഷിക വിഭവങ്ങളുടെ ഉല്‍പാദനത്തിലും ഭൂഗര്‍ഭജലത്തിന്റെ അളവിലും വലിയ കുറവ് വരുത്തുന്നു. പുല്ലുകളും സസ്യങ്ങളും മറ്റും വച്ചുപിടിപ്പിച്ച് ഒരു പരിധിവരെ മണ്ണൊലിപ്പ് തടയാം. മരങ്ങളുടെ വേരുകള്‍ മണ്ണിനെ നന്നായി പിടിച്ചുനിര്‍ത്തുന്നതിനാല്‍ വന്‍മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് അഭികാമ്യമാണ്. ജൈവാംശമുള്ള മണ്ണില്‍ മണ്ണൊലിപ്പിന്റെ സാധ്യത വളരെ കുറവാണ്. വനങ്ങള്‍ മണ്ണിനെയും വെള്ളത്തെയും നന്നായി പിടിച്ചു നിര്‍ത്തുന്നു. കുന്നിന്‍ ചരിവുകളില്‍ തട്ടുതട്ടായി കൃഷിചെയ്യുന്നത് മണ്ണൊലിപ്പിനെ പ്രതിരോധിക്കാനുള്ള ഉചിതമായ മാര്‍ഗമാണ്. മണ്ണും വെള്ളവും ഒരുമിച്ച് ഒരിടത്ത് നിലനിര്‍ത്താന്‍ നൈസര്‍ഗിക ജീവസമൂഹങ്ങള്‍ക്കേ കഴിയൂ. ഇതിനു പറ്റിയ ഇടങ്ങളാണ് വയലുകളും നീര്‍ത്തടങ്ങളും. എല്ലാത്തരം സസ്യങ്ങളും ജീവവര്‍ഗങ്ങളും മണ്ണിന് ആവശ്യമുള്ളവതന്നെയാണ്. അവയെല്ലാം നിലനിര്‍ത്തിക്കൊണ്ടുമാത്രമേ സുസ്ഥിര വികസനം സാധ്യമാകുകയുള്ളൂ. ആ ജൈവവൈവിധ്യമാണ് നമ്മുടെ വലിയ സമ്പത്തും.  നമ്മുടെ മണ്ണ്  നമ്മുടെ ജീവന്‍ മനുഷ്യരുടെ വിവേചനമില്ലാത്ത പ്രകൃതിചൂഷണം മണ്ണിന്റെ സ്വാഭാവികതയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ പ്രകൃതിയൊരുക്കിയ വളക്കൂറുള്ള മേല്‍മണ്ണിന്റെ ഘടനതന്നെ മാറിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലെ വിഭവങ്ങളില്‍ പകുതിയിലധികവും മനുഷ്യന്റെ നിയന്ത്രണമില്ലാത്ത ഇടപെടലിനെത്തുടര്‍ന്ന് നഷ്ടമാകുന്നു എന്ന തിരിച്ചറിവില്‍നിന്നാണ് 2015 മണ്ണിന്റെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലി ആഹ്വാനം ചെയ്തത്. കാലാവസ്ഥാ വ്യതിയാനവും വനശീകരണവും മലിനീകരണവും അമിതമായ നഗരവല്‍ക്കരണവും മൂലം മണ്ണിന്റെ ഫലഭൂയിഷ്ഠത നശിക്കുകയാണ്. ഇതാകട്ടെ കൃഷിയെ മാത്രമല്ല; കൃഷി അടിസ്ഥാനമായ ആവാസവ്യവസ്ഥയും ജലലഭ്യതയും ഇല്ലാതാക്കുകയാണ്. മനുഷ്യന്റെ നിലനില്‍പ്പിന് ഇതരജീവജാലങ്ങളുടെ സാന്നിധ്യം കൂടി അനിവാര്യമാണ്. ഇതിനെല്ലാം മണ്ണിന്റെ സമൃദ്ധി കൂടിയേ തീരൂ. മണ്ണിന്റെ മേന്മ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാണ് അന്താരാഷ്ട്ര മണ്ണ് വര്‍ഷം ആചരിക്കുന്നത്. മണ്ണിനെ ചൂഷണം ചെയ്യുന്നതു തടയാനും മണ്ണിന്റെ സമൃദ്ധി നിലനിര്‍ത്താനും വൈവിധ്യമാര്‍ന്ന കൃഷിസമ്പ്രദായത്തിലേക്ക് തിരിച്ചുപോകേണ്ടതുണ്ട്. മണ്ണിന്റെ വളക്കൂറ് നിലനിര്‍ത്താന്‍, വരള്‍ച്ച ഒഴിവാക്കാന്‍, പ്രളയം തടയാന്‍, കാലാവസ്ഥാമാറ്റം ചെറുക്കാന്‍, വെള്ളം സംരക്ഷിച്ചുനിര്‍ത്താന്‍, വിളകള്‍ വളര്‍ത്താന്‍, നമുക്ക് മണ്ണിനെ സംരക്ഷിക്കാം. നമ്മുടെ നാട്ടില്‍ പലയിടങ്ങളിലും കുന്നുകള്‍ പിളര്‍ന്ന് മണ്ണെടുക്കുകയും വയലുകള്‍ നികത്തുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? അത് മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റം വരുത്തും. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള മണ്ണുവേണം. 

ബാലാവകാശ കമ്മീഷന്‍ ദിനം -June 3 സ്കൂള്‍ അസംബ്ലിയില്‍ വായിക്കേണ്ട പ്രതിജ്ഞ

NEW

SCHOOL TIME RESCHEDULED-


ഒരുക്കം പ്രവര്‍ത്തന പാക്കേജ് - DIET KASARAGOD

ഒരുക്കം സന്നദ്ധതാ പ്രവര്‍ത്തന പാക്കേജിനും നിര്‍ദ്ദേശങ്ങള്‍ക്കുമായി താഴെയുള്ളലിങ്കുകളില്‍ക്ലിക്കു ചെയ്യുക     





SCHEME OF WORK 2015-16 and Health & Physical Education _ Activity Book

ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലേക്ക് എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ സ്‌കീം ഓഫ് വര്‍ക്ക്, Health and Physical Education Activity Book  - www.scert.kerala.gov.in -ല്‍ പ്രസിദ്ധീകരിച്ചു.



Health and Physical Education _ Activity Book

വായനാവാരം ജില്ലാതല ഉദ്ഘാടനം

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി എൻ പണിക്കർ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വായനവാരാചരണത്തിന്റെ  ജില്ലാതല 

ഉദ്ഘാടനം കാസര്‍ഗോഡ് ഗവ ഹയര്‍ സെക്കന്‍ഡറി 

സ്കൂളില്‍ ശ്രീ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിർവഹിച്ചു .


സ്വാഗതം : ശ്രീ കെ ടി ശേഖർ ( ജില്ലാ ഇൻഫോർമേഷൻ ഓഫിസർ )


അധ്യക്ഷൻ : ശ്രീ ടി ഇ അബ്ദുള്ള (മുനിസിപ്പൽ ചെയർമാൻ കാസറഗോഡ് )
ഉദ്ഘാടനം : ശ്രീ എൻ  എ നെല്ലിക്കുന്ന്  ( എം എൽ എ കാസറഗോഡ് )
വായനാദിന പ്രതിജ്ഞ : ശ്രീ പി എസ് മുഹമ്മദ്‌ സഗീര് (ജില്ലാ കളക്ടർ )

മുഖ്യ പ്രഭാഷണം : ശ്രീ ഇ പി രാജഗോപാലൻ 
അനുസ്മരണ പ്രഭാഷണം : പ്രൊഫ . കെ പി ജയരാജൻ 
ഗുരുവന്ദനം : അധ്യാപക അവാർഡു ജേതാവ് ശ്രീ എം സീതാറാം മാസ്റ്റരെ ഡി ഡി ഇ ശ്രീ സി രാഘവൻ ആദരിക്കുന്നു 
കാസറഗോഡ് വിദ്യാഭ്യാസ ഉപ ഡയരക്ടർ ; ശ്രീ സി രാഘവൻ 
ശ്രീ എം സീതാരാമ 
പ്രൊഫ.എം ശ്രീനാഥ് 
ഡോ . പി വി കൃഷ്ണകുമാർ ( ഡയറ്റ് പ്രിൻസിപ്പൽ )
ശ്രീ പി എൻ  ബാബു ( സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ )
ശ്രീ പി കെ കുമാരൻ നായർ 

ശ്രീ എ എസ് മുഹമ്മദ്‌ കുഞ്ഞി ( പി ടി എ പ്രസിഡന്റ്‌ )
ശ്രീമതി കെ പി പ്രിയ ( മദർ  പി ടി എ പ്രസിഡന്റ്‌ )
പ്രിൻസിപ്പൽ : ശ്രീമതി എം ചന്ദ്രകല 
ഹെട്മിസ്ട്രസ്സ് : ശ്രീമതി അനിതാ ഭായ് എം ബി 

വായനയിലെ വരയില്‍ പുനര്‍ജനിച്ചത് ബേക്കല്‍ കോട്ട

വായനാനുഭവങ്ങള്‍ക്ക് നിറംപകരാന്‍ ശ്രീ പി എസ് പുണിഞ്ചിത്തായ )
പി എസ് പുണിഞ്ചിത്തായ വര്‍ണ്ണങ്ങള്‍ വാരിതൂകുമ്പോള്‍ ക്യാന്‍വാസില്‍ കടല്‍ പുനര്‍ജനിക്കുന്നു. വെളുത്ത പ്രതലത്തില്‍ പടര്‍ന്ന നിറങ്ങളില്‍ സ്‌പോഞ്ച് കൊണ്ടൊരു മൃദുസ്പര്‍ശം. നീലത്തിരമാലകള്‍ ഉമ്മവെക്കുന്ന കോട്ടകൊത്തളം തെളിയുന്നു. കല്ലിലൊളിച്ച ശില്പത്തെ കണ്ടെത്തുന്ന ശില്പിയുടെ കരവിരുതുപോലെ. ക്യാന്‍വാസില്‍ ചിത്രവിസ്മയം. ആകാശം, വര്‍ണരാജികള്‍, പ്രകാശഗോപുരം, കുടില്‍. നിമിഷനേരത്തില്‍ പുനര്‍ജനിച്ചത് ബേക്കല്‍കോട്ട. കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അങ്കണമായിരുന്നു വേദി. വായനാവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് വര്‍ണ്ണചിത്രം ഒരുക്കിയത്. ജനപ്രതിനിധികളും ജില്ലാകളക്ടറും അധ്യാപകരും വിദ്യാര്‍ത്ഥികളും പൊതുപ്രവര്‍ത്തകരും ഈ അപൂര്‍വ്വ മുഹൂര്‍ത്തത്തിന് സാക്ഷികളായി. സ്‌ക്കൂള്‍ വരാന്തയില്‍ കൂറ്റന്‍ കാന്‍വാസില്‍ വര്‍ണ്ണം വിതറി കലാകാരന്മാരുടേയും വിദ്യാര്‍ഥികളുടേയും വായനയിലെ വര പി എസ് പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്തു.






സമ്മാന വിതരണം 




ചിത്രരചനയിൽ കുട്ടികളുടെ കയ്യൊപ്പും 







സ്കൂളിൽ ഒരുക്കിയ പുസ്തക പ്രദർശനം  

ജൂണ്‍ 19 വായനാദിനം.

 ശ്രീ പി എൻ പണിക്കർ 

മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പി.എൻ.പണിക്കരുടെചരമദിനമായ ജൂൺ 19 ആണ് വായന ദിനമായി ആചരിക്കപ്പെടുന്നത്.ആലപ്പുഴ ജില്ലയിൽ ജനനം:1909 മാർച്ച് 1 മരണം: 1995 ജൂൺ 19 . അച്ഛൻ ഗോവിന്ദപ്പിള്ള , അമ്മ ജാനകിയമ്മ. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണു് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചതു്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക ചിന്തിച്ച് വിവെകം നെടുക" എന്ന് കുട്ടികളോടു് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവർത്തിച്ചുനിരക്ഷരതാനിർമാർജനത്തിനായി 1977 ല് കേരള അനൌപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോട് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ് . 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക ' എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.അദ്ദേഹത്തിൻറെ ഓർമയ്ക്ക് 2004 ജൂൺ 19നു അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കി.



വായന മനുഷ്യനെ പൂര്‍ണനാക്കുന്നു.

books-epathram

” വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും..
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”
കുഞ്ഞുണ്ണിമാഷിന്റെ ഈ വരികള്‍ ഈ വായനാ ദിനത്തില്‍ ഒരോര്‍മ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്, കുമാരനാശാന്‍, വള്ളത്തോള്‍, അയ്യപ്പപണിക്കര്‍, ബഷീര്‍, ഉറൂബ്, ഒ.വി.വിജയന്‍, വികെഎന്‍, മാധവികുട്ടി … അങ്ങനെ മലയാളത്തിനു എഴുത്തിലൂടെ സുകൃതം പകര്‍ന്നവര്‍ നിരവധി പേര്‍. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുനതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു  നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുകമ്പോള്‍  വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന വായന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാലത്തെ അതിജീവിച്ച് നിലകൊളളുന്നതാണ് യഥാര്‍ത്ഥ സാഹിത്യം. ഈ അര്‍ത്ഥത്തില്‍ വായന മരിക്കുന്നു എന്ന ആകുലതക്ക് സ്ഥാനമില്ല, എന്നാല്‍ ഭാഷ മരിക്കുന്നു എന്ന ആകുലത നമ്മെ വല്ലാതെ അലട്ടുന്നു. മാതൃഭാഷയെ സ്നേഹിക്കാന്‍ മടിക്കുന്ന ഒരു സമൂഹം നമുക്കൊപ്പം വളര്‍ന്നു വരുന്നുണ്ട്. ഈ സത്യത്തെ നാം കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല. മലയാളത്തെ സ്നേഹിക്കാനും ഭാഷയെ പറ്റി പഠിക്കുവാനും നമ്മുടെ പുതു തലമുറയെ സന്നദ്ധരാക്കണം. ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാന്‍ ഉണ്ടെകിലും ആത്യന്തികമായി പുസ്തക വായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്.  ന്യൂസ് പേപ്പറുകള്‍ മുതല്‍ ബ്ലോഗ്‌ വരെ വായനയെ പ്രോല്സാഹിപ്പിക്കാന്‍ സഹായിക്കുന്നു. സാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ മെയിലുകളും ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നു. ഇത്  സാങ്കേതികവിദ്യയുടെ വളര്‍ച്ചയായി മാത്രമേ കാണേണ്ടതുളളു. താളിയോലകളില്‍ തുടങ്ങി  പേപ്പറില്‍നിന്നു മോണിറ്ററിലേക്കു വഴിമാറി. വരും കാല സാങ്കേതിക വിദ്യ  വായന ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്നു ഇപ്പോള്‍ പറയാനാവില്ലെങ്കിലും വായന മോണിട്ടറില്‍ നിന്നും മറ്റൊരു പ്രതലത്തിലേക്ക് മാറുമെന്ന വ്യത്യാസം മാത്രം. ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാ ദിനം അവസരമൊരുക്കട്ടെ. കേരള ഗ്രന്ധ ശാല സംഘത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രവും കെ.എ.എന്‍.എഫ്.ഇ.ഡി. സ്താപകനുമായ ശ്രി. പി.എന്‍.പണിക്കരുടെ ഓര്‍മയിലാണ്  കേരളം വായനാ ദിനമായി ആചരിക്കുന്നത്. വായനാ ശീലം വളര്‍ത്തുന്നടോപ്പം തന്നെ പുതിയ എഴുത്തുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാന്‍ ഈ ദിവസം സഹായിക്കട്ടെ.

DIGITAL TEXT BOOKS

DIGITAL TEXT BOOK FOR STD 1 TO X

ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലേക്കുള്ള ഡിജിറ്റല്‍ ടെക്സ്റ്റ് ബുക്കിന് 

SIXTH WORKING DAY 2015-16-online data entry

SIXTH WORKING DAY 2015-16- CIRCULAR

SIXTH WORKING DAY 2015-16 ONLINE DATA ENTRY   CIRCULAR

click here for online data entry

 



World Environment Day - 5 June

കാസറഗോഡ് മുനിസിപ്പാലിറ്റി  നിർമ്മിച്ച്‌ തന്ന 

അസ്സംബ്ലി പവിലിയൻ  ഉദ്ഘാടനവും പരിസ്ഥിതി

 ദിനാഘോഷവും 

2015 ജൂണ്‍ 5 രാവിലെ 9.30 നു 

ബഹു കാസറഗോഡ് മുനിസിപ്പൽ ചെയർമാൻ     
  

ശ്രീ .ടി. ഇ .അബ്ദുള്ള നിർവ്വഹിക്കുന്നു .




Share your dreams this World Environment Day!
World Environment Day (WED) this year takes centre stage on 5 June at the Expo Milano 2015, as one of the United Nation’s international celebrations. There is evidence that the rate of consumption of the planet’s resources is now unsustainable and possibly at a tipping point where Earth’s natural regenerative capacity could be lost forever. Today, the human race consumes resources the equivalent of 1.5 planets. This means that in now takes the Earth one year and six months to regenerate what we consume in a year. By 2030 we will need two planets to sustain our ways of living if the current consumption and production patterns remain the same, and with a rising population.
This year’s theme for WED – Seven Billion Dreams. One Planet. Consume with Care – therefore expresses the challenge of creating opportunities for inclusive and sustainable economic development, while attempting to stabilise the rate of resource use and reduce environmental impacts. What is the one thing you pledge to do in order to restore our planet’s natural regenerative ability? Bike to work, change your light, fix leaky pipes or recycle old devices? If seven billion people were to each make one positive change towards a sustainable lifestyle, what would our world be like?
This year, World Environment Day challenges everyone to re-imagine their dreams for a good life de-linked from excessive consumption. Celebrate World Environment Day on 5 June by sharing your vision for a life of wellbeing on a sustainable planet. Make a pledgeRegister your activity – all at WED website.
About WED
World Environment Day is the United Nations’ campaign for encouraging worldwide awareness and action for the environment. Over the years it has grown to be a global platform for public outreach that is widely celebrated by stakeholders in over 100 countries. It also serves as the people’s day for doing something positive for the environment, inspiring individual actions into a collective power that generates an exponential positive impact on the planet.




HEALTHY SOILS FOR A HEALTHY LIFE............


"മണ്ണ് കുടുംബ കൃഷിയുടെ അടിത്തറ' എന്നതാണ് ഈ വര്‍ഷത്തെ ലോകമണ്ണ് ദിനാചരണത്തിന്റെ മുഖ്യപ്രമേയം  



ആഗോളതലത്തില്‍ മണ്ണിന്റെ പ്രാധാന്യം, ഉപയോഗം എന്നിവയെക്കുറിച്ചും മണ്ണ് പരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നു. 2014 അന്താരാഷ്ട്ര കുടംബ കൃഷി വര്‍ഷമായി ആചരിച്ചതിന്റെ തുടര്‍ച്ചയാണിത്. ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ആഹ്വാനപ്രകാരം 2002 മുതല്‍ എല്ലാവര്‍ഷവും ഡിസംബര്‍ അഞ്ച് മണ്ണുദിനമായി ആചരിച്ച് വരുന്നുണ്ട്. ഇതിന് 2013 മുതല്‍ യുഎന്‍ഒയുടെ അംഗീകാരം ലഭിക്കുകയുംചെയ്തിരുന്നു.  "മണ്ണ് കുടുംബ കൃഷിയുടെ അടിത്തറ' എന്നതാണ് ഈ വര്‍ഷത്തെ ലോകമണ്ണ് ദിനാചരണത്തിന്റെ മുഖ്യപ്രമേയം.   മണ്ണ് ജീവന്റെ അടിസ്ഥാന ഘടകം  ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് മണ്ണെന്ന് എല്ലാവരും തിരിച്ചറിയണം. കൃഷിയുടെ അടിസ്ഥാനഘടകവും സസ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ആവാസകേന്ദ്രവുമാണ് മണ്ണ്. മണ്ണ് നന്നായാലേ മികച്ച വിളവ് ലഭിക്കൂ. അതുവഴി മാത്രമേ ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ കഴിയൂ. ആഹാരത്തിന് പുറമേ ജലം, ഊര്‍ജം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവയെല്ലാം പ്രദാനംചെയ്യുന്നതും ഭൂമിയില്‍ ജൈവവൈവിധ്യം നിലനിര്‍ത്തുന്നതും മണ്ണാണ്. മണ്ണ് സംരക്ഷിക്കാം- ജീവന്‍ നിലനിര്‍ത്താംഒരു സെന്റീമീറ്റര്‍ കനത്തില്‍ പുതുമണ്ണുണ്ടാകാന്‍ ആയിരം വര്‍ഷത്തോളം വേണ്ടിവരുമത്രേ. നൂറ്റാണ്ടുകളിലൂടെ കാറ്റും മഴയും മഞ്ഞും വെയിലുമേറ്റ് ദ്രവിക്കുന്ന പാറക്കെട്ടുകളിലെ സസ്യജാല വളര്‍ച്ചയോടെ, ജൈവാംശംചേര്‍ന്നാണ് മണ്ണ് രൂപപ്പെടുന്നത്. ഈ പ്രവര്‍ത്തനത്തെ പെഡോജെനസിസ് എന്നാണ് വിളിക്കുന്നത്. തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രകൃതി പ്രതിഭാസമാണിത്. മിക്ക സ്ഥലങ്ങളിലും മണ്ണ് രൂപംകൊള്ളുന്നത് പാളികളായിട്ടാണ്. ഇങ്ങനെ പാളികളായി രൂപപ്പെടുന്നതിനെ ഹൊറിസോണ്‍ എന്നുപറയുന്നു. ജീവമണ്ഡലത്തിന്റെ അടിസ്ഥാനമായ മണ്ണിന്റെ പോഷകസമ്പുഷ്ടമായ മേല്‍ഭാഗം ഒലിച്ചുപോകുന്നതിനെയാണ് മണ്ണൊലിപ്പ് എന്ന് പറയുന്നത്. നമ്മുടെ പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്. മനുഷ്യന്റെ പ്രകൃതിക്ക് നേരെയുള്ള കടന്നുകയറ്റമാണ് മണ്ണൊലിപ്പിന് പ്രധാനമായും കാരണമാകുന്നത്. കാട്ടുമരങ്ങള്‍ വെട്ടിനിരത്തിയും കുന്നുകള്‍ ഇടിച്ചുനിരത്തിയും വന്‍ സൗധങ്ങളും ഫ്ളാറ്റുകളും മറ്റും പണിതുയര്‍ത്തുമ്പോള്‍ അത് പ്രകൃതിയോടും വരും തലമുറയോടും ചെയ്യുന്ന കടുത്ത ദ്രോഹമായി മാറുന്നു. ഇന്ത്യയില്‍ ഏകദേശം 600കോടി ടണ്‍ മേല്‍മണ്ണ് പ്രതിദിനം ഒലിച്ചും പൊടിക്കാറ്റില്‍ പറന്നും നഷ്ടമാവുന്നുണ്ടത്രേ. വില്‍പനച്ചരക്കെന്ന നിലയില്‍ മണ്ണ് മാറ്റപ്പെടുന്നതിന്റെ കണക്കെടുത്താല്‍ അതിഭീമമായിരിക്കും. മണ്ണൊലിപ്പ് മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടപ്പെടുത്തുന്നതിനോടൊപ്പം കാര്‍ഷിക വിഭവങ്ങളുടെ ഉല്‍പാദനത്തിലും ഭൂഗര്‍ഭജലത്തിന്റെ അളവിലും വലിയ കുറവ് വരുത്തുന്നു. പുല്ലുകളും സസ്യങ്ങളും മറ്റും വച്ചുപിടിപ്പിച്ച് ഒരു പരിധിവരെ മണ്ണൊലിപ്പ് തടയാം. മരങ്ങളുടെ വേരുകള്‍ മണ്ണിനെ നന്നായി പിടിച്ചുനിര്‍ത്തുന്നതിനാല്‍ വന്‍മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് അഭികാമ്യമാണ്. ജൈവാംശമുള്ള മണ്ണില്‍ മണ്ണൊലിപ്പിന്റെ സാധ്യത വളരെ കുറവാണ്. വനങ്ങള്‍ മണ്ണിനെയും വെള്ളത്തെയും നന്നായി പിടിച്ചു നിര്‍ത്തുന്നു. കുന്നിന്‍ ചരിവുകളില്‍ തട്ടുതട്ടായി കൃഷിചെയ്യുന്നത് മണ്ണൊലിപ്പിനെ പ്രതിരോധിക്കാനുള്ള ഉചിതമായ മാര്‍ഗമാണ്. മണ്ണും വെള്ളവും ഒരുമിച്ച് ഒരിടത്ത് നിലനിര്‍ത്താന്‍ നൈസര്‍ഗിക ജീവസമൂഹങ്ങള്‍ക്കേ കഴിയൂ. ഇതിനു പറ്റിയ ഇടങ്ങളാണ് വയലുകളും നീര്‍ത്തടങ്ങളും. എല്ലാത്തരം സസ്യങ്ങളും ജീവവര്‍ഗങ്ങളും മണ്ണിന് ആവശ്യമുള്ളവതന്നെയാണ്. അവയെല്ലാം നിലനിര്‍ത്തിക്കൊണ്ടുമാത്രമേ സുസ്ഥിര വികസനം സാധ്യമാകുകയുള്ളൂ. ആ ജൈവവൈവിധ്യമാണ് നമ്മുടെ വലിയ സമ്പത്തും.  നമ്മുടെ മണ്ണ്  നമ്മുടെ ജീവന്‍ മനുഷ്യരുടെ വിവേചനമില്ലാത്ത പ്രകൃതിചൂഷണം മണ്ണിന്റെ സ്വാഭാവികതയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ പ്രകൃതിയൊരുക്കിയ വളക്കൂറുള്ള മേല്‍മണ്ണിന്റെ ഘടനതന്നെ മാറിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലെ വിഭവങ്ങളില്‍ പകുതിയിലധികവും മനുഷ്യന്റെ നിയന്ത്രണമില്ലാത്ത ഇടപെടലിനെത്തുടര്‍ന്ന് നഷ്ടമാകുന്നു എന്ന തിരിച്ചറിവില്‍നിന്നാണ് 2015 മണ്ണിന്റെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലി ആഹ്വാനം ചെയ്തത്. കാലാവസ്ഥാ വ്യതിയാനവും വനശീകരണവും മലിനീകരണവും അമിതമായ നഗരവല്‍ക്കരണവും മൂലം മണ്ണിന്റെ ഫലഭൂയിഷ്ഠത നശിക്കുകയാണ്. ഇതാകട്ടെ കൃഷിയെ മാത്രമല്ല; കൃഷി അടിസ്ഥാനമായ ആവാസവ്യവസ്ഥയും ജലലഭ്യതയും ഇല്ലാതാക്കുകയാണ്. മനുഷ്യന്റെ നിലനില്‍പ്പിന് ഇതരജീവജാലങ്ങളുടെ സാന്നിധ്യം കൂടി അനിവാര്യമാണ്. ഇതിനെല്ലാം മണ്ണിന്റെ സമൃദ്ധി കൂടിയേ തീരൂ. മണ്ണിന്റെ മേന്മ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാണ് അന്താരാഷ്ട്ര മണ്ണ് വര്‍ഷം ആചരിക്കുന്നത്. മണ്ണിനെ ചൂഷണം ചെയ്യുന്നതു തടയാനും മണ്ണിന്റെ സമൃദ്ധി നിലനിര്‍ത്താനും വൈവിധ്യമാര്‍ന്ന കൃഷിസമ്പ്രദായത്തിലേക്ക് തിരിച്ചുപോകേണ്ടതുണ്ട്. മണ്ണിന്റെ വളക്കൂറ് നിലനിര്‍ത്താന്‍, വരള്‍ച്ച ഒഴിവാക്കാന്‍, പ്രളയം തടയാന്‍, കാലാവസ്ഥാമാറ്റം ചെറുക്കാന്‍, വെള്ളം സംരക്ഷിച്ചുനിര്‍ത്താന്‍, വിളകള്‍ വളര്‍ത്താന്‍, നമുക്ക് മണ്ണിനെ സംരക്ഷിക്കാം. നമ്മുടെ നാട്ടില്‍ പലയിടങ്ങളിലും കുന്നുകള്‍ പിളര്‍ന്ന് മണ്ണെടുക്കുകയും വയലുകള്‍ നികത്തുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? അത് മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റം വരുത്തും. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള മണ്ണുവേണം. 

ബാലാവകാശ കമ്മീഷന്‍ ദിനം -June 3 സ്കൂള്‍ അസംബ്ലിയില്‍ വായിക്കേണ്ട പ്രതിജ്ഞ

NEW

SCHOOL TIME RESCHEDULED-


ഒരുക്കം പ്രവര്‍ത്തന പാക്കേജ് - DIET KASARAGOD

ഒരുക്കം സന്നദ്ധതാ പ്രവര്‍ത്തന പാക്കേജിനും നിര്‍ദ്ദേശങ്ങള്‍ക്കുമായി താഴെയുള്ളലിങ്കുകളില്‍ക്ലിക്കു ചെയ്യുക     





SCHEME OF WORK 2015-16 and Health & Physical Education _ Activity Book

ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലേക്ക് എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ സ്‌കീം ഓഫ് വര്‍ക്ക്, Health and Physical Education Activity Book  - www.scert.kerala.gov.in -ല്‍ പ്രസിദ്ധീകരിച്ചു.



Health and Physical Education _ Activity Book